Monday, March 17, 2014

leaderസ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ കഴിഞ്ഞു. സമ്മര്‍ദ തന്ത്രങ്ങളും ഭീഷണികളും പാരവെപ്പും കുതികാല്‍ വെട്ടുമൊക്കെയായി നല്ലൊരു യുദ്ധം പ്രതീക്ഷിക്കാവുന്ന നാളുകളാണ് വന്നെത്തിയിരിക്കുന്നത്. മുന്നണിയും ഘടകകക്ഷികളും തമ്മിലുള്ള വടംവലികള്‍ക്കും അസ്വാരസ്യങ്ങള്‍ക്കുമൊടുവിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്. മുന്നണി, പാര്‍ട്ടികള്‍ക്കുള്ളിലെ വലിയൊരാഭ്യന്തര യുദ്ധത്തിനൊടുവിലാണ് അവര്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. പാര്‍ട്ടിയുടെയും മുന്നണിയുടെയും ഔദാര്യം കൊണ്ടും പണാധിപത്യം കൊണ്ടും സീറ്റ് തരപ്പെടുത്തിയ പലര്‍ക്കും ജനങ്ങളുടെ താത്പര്യങ്ങളെക്കാള്‍ തങ്ങള്‍ക്ക് സീറ്റ് തരപ്പെടുത്തിയ ഘടകത്തോടായിരിക്കും ആഭിമുഖ്യം. തന്നെ തിരഞ്ഞെടുത്ത നാട്ടുകാരുടെ സേവനത്തിലേര്‍പ്പെടുന്നതിന് പകരം, പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാകാതിരിക്കാനായിരിക്കും അവരുടെ ശ്രമം. അതുകൊണ്ട് തന്നെ ഫലത്തില്‍ ഓരോ തിരഞ്ഞെടുപ്പും ജയിക്കുന്നത് ജനങ്ങളല്ല, പാര്‍ട്ടികളാണ്.
ജനാധിപത്യ വ്യവസ്ഥിതിയില്‍ ‘രാജാവ്’ ജനങ്ങളാണ് എന്നാണ് വെപ്പ്. കാരണം അവരാണ് തങ്ങളെ ഭരിക്കേണ്ടവരാരെന്ന് തിരഞ്ഞെടുക്കുന്നത്. പക്ഷേ, ഇന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും വിജയിപ്പിക്കുന്നതുമെല്ലാം പാര്‍ട്ടിയാണ്. അല്ലെങ്കില്‍ പാര്‍ട്ടി താത്പര്യമനുസരിച്ചാണ്. അപ്പോള്‍ ജനാധിപത്യമല്ല, പാര്‍ട്ടി ആധിപത്യമാണ് മുഴച്ചുനില്‍ക്കുന്നത്.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് ജനാധിപത്യം. സത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണോ ഇന്ന് സര്‍ക്കാറുകളും ഭരണകൂടങ്ങളും നിലകൊള്ളുന്നത്? ജനകീയ താത്പര്യങ്ങളും ആവശ്യങ്ങളും എത്രത്തോളം സഫലമാകുന്നുണ്ടെന്ന് പരിശോധിച്ചാലറിയാം ജനപ്രതിനിധികള്‍ക്ക് താത്പര്യം ജനങ്ങളോടോ അതല്ല, പാര്‍ട്ടിയോടോ എന്ന്.
ജനാധിപത്യ പ്രക്രിയയില്‍ പരമപ്രധാനമായ ഒരു സ്ഥാനം സമ്മതിദാനാവകാശത്തിനും അതിന്റെ ഫലപ്രദമായ വിനിയോഗത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ട് രേഖപ്പെടുത്താതെ മാറി നില്‍ക്കുന്നവര്‍ രാഷ്ട്ര നിര്‍മാണത്തില്‍ തങ്ങളുടെ പങ്ക് ബോധപൂര്‍വം അവഗണിക്കുന്നവരാണ്. നമ്മുടെ കാരണം കൊണ്ട് അര്‍ഹനായ ഒരാള്‍ തഴയപ്പെടുകയോ അനര്‍ഹനായ ഒരാള്‍ കയറിപ്പറ്റുകയോ ചെയ്യരുതെന്ന് ഓരോ പൗരനും ചിന്തിക്കണം. ഭരണഘടനാപരമായ ഈ മൗലികാവകാശം ഫലപ്രദമായി വിനിയോഗിക്കുന്നിടത്താണ് ജനാധിപത്യം വിജയിക്കുന്നത്.
ഒരു നിലക്ക് നോക്കുമ്പോള്‍ തമിഴരെ കണ്ട് പഠിക്കണം. തങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരെ നോക്കി വോട്ട് രേഖപ്പെടുത്താന്‍ മുമ്പേ ശീലിച്ചവരാണ് അവര്‍. ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ അത്തരം സമീപനങ്ങളിലൂടെ തമിഴ് ജനതക്ക് സാധിച്ചു. തമിഴ്‌നാട്ടില്‍ രണ്ട് രൂപ അരിയൊക്കെ തുടങ്ങിയിട്ട് കാലം കുറേയായി. രണ്ട് രൂപ അരി ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അവിടെ. വോട്ട് വില തമിഴര്‍ മനസ്സിലാക്കിയതോടെ ടെലിവിഷനും സൈക്കിളും ഗ്രൈന്ററുമൊക്കെയായി ഇപ്പോഴും ജനങ്ങളിലേക്ക് ഇറങ്ങുന്നു തമിഴ് രാഷ്ട്രീയ നേതാക്കള്‍. നാട്ടുകാരാകട്ടെ, തങ്ങള്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവരെ ജയിപ്പിക്കാനും ശ്രമിക്കുന്നു.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി ഭരിക്കുക, ആ പാര്‍ട്ടിയ ജനങ്ങള്‍ അംഗീകരിക്കുന്നതായി വിലയിരുത്തുക എന്നീ കാര്യങ്ങള്‍ ഒരുവേള ചിന്തിക്കപ്പെടേണ്ടതാണ്. തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം എത്ര ഉയരുന്നു എന്ന് ആലോചിക്കണം. ഈ രേഖപ്പെടുത്തിയ വോട്ടുകള്‍ തന്നെ പല പാര്‍ട്ടികളിലായി വിഭജിക്കപ്പെടുന്നു. ഇവരില്‍ കൂടുതല്‍ ലഭിക്കുന്നതാര്‍ക്കോ അവരാണ് ആ നാടിന്റെ ജനപ്രതിനിധിയായി വാഴുക. യഥാര്‍ഥത്തില്‍ നാട്ടിലെ ജനങ്ങളുടെ വളരെ ചുരുങ്ങിയ ശതമാനം വോട്ട് മാത്രമായിരിക്കും അവര്‍ക്ക് ലഭിച്ചിട്ടുണ്ടാകുക. അതേസമയം, മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി അയാളാണു താനും.
ഇനി വോട്ട് കൂടുതല്‍ ലഭിച്ച സ്ഥാനാര്‍ഥി തന്നെ വിജയിക്കുന്നത് പലപ്പോഴും ആ സ്ഥാനാര്‍ഥിയുടെ ഗുണം കൊണ്ടല്ല, മറിച്ച് എതിര്‍ സ്ഥാനാര്‍ഥിയുടെ ‘പോരായ്മ’ കൊണ്ടാണ്. ഒരു സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന വോട്ടുകള്‍ അയാള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവ് എന്നതിലുപരി എതിര്‍സ്ഥാനാര്‍ഥിയോടുള്ള ജനങ്ങളുടെ അനിഷ്ടത്തിന്റെയും അമര്‍ഷത്തിന്റെയും അളവുകോലാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നുവെച്ചാല്‍ പല സ്ഥാനാര്‍ഥികളും ജയിക്കുന്നത് നിഷേധ വോട്ട് കൊണ്ടാണ്. നിഷേധ വോട്ടുകള്‍ പ്രത്യേകം രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയത് ഇതിനൊരു പരിഹാരമായി ഒരു പരിധി വരെയെങ്കിലും മാറുമായിരിക്കാം. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ മെച്ചം എന്നതിനെക്കാള്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ പോരായ്മകള്‍ പ്രചരിപ്പിക്കാനും അയാളെ പരിഹാസപാത്രമാക്കാനും ശ്രമിക്കുന്നതിന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.
തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയാല്‍ പിന്നെ സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയും സ്വഭാവത്തിന് വ്യക്തമായ മാറ്റം കണ്ടുതുടങ്ങും. പിന്നെ അവരില്‍ പലരെയും ഒന്നുകണ്ടുകിട്ടാന്‍ ജയിപ്പിച്ച ജനങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടിവരുന്നു. ജനാധിപത്യ സമ്പ്രദായത്തില്‍ ‘രാജാവി’ന്റെ നിലയുള്ള പൗരന്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും പിറകെ നടക്കേണ്ടിവരുന്നത് ജനാധിപത്യത്തിലെ ഒരു തമാശയാണ്. മന്ത്രിയെ തൊഴുതുനില്‍ക്കുന്ന രാജാവിനെയാണ് നാമിവിടെ കാണുന്നത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത എം എല്‍ എമാരും മന്ത്രിമാരും എവിടെ പോകണമെന്നും എവിടെ പോകരുതെന്നും തീരുമാനിക്കുന്നത് ജനങ്ങളല്ല, പാര്‍ട്ടിയാണ്. പല സാമാജികരുടെയും നിയമനിര്‍മാണസഭകളിലെ പ്രസംഗം കേട്ടാല്‍ തോന്നുക ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനു പകരം, പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ്. ജനങ്ങള്‍ക്ക് ക്ഷീണമുണ്ടായാലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാകരുത്.
ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയതിന്റെ തെളിവായി വേണം ഈയടുത്ത് രൂപം കൊണ്ട ആം ആദ്മിയുടെ പിറവിയെയും വിജയത്തെയും കാണാന്‍. കുത്തക രാഷ്ട്രീയക്കാര്‍ക്കെതിരെ ജനങ്ങള്‍ വിചാരിച്ചാല്‍ എന്തെല്ലാമോ ചെയ്യാനാകുമെന്നതിന്റെ സൂചന കൂടി നല്‍കുന്നു, ദിവസങ്ങള്‍ മാത്രം നീണ്ടുനിന്നതാണെങ്കിലും ആം ആദ്മിയുടെ അധികാരാരോഹണം.
തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ ജനപ്രതിനിധികള്‍ ഭയപ്പെടുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം. അതുകൊണ്ടാണല്ലോ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്തേണ്ടിവരുന്നത്. ജനങ്ങളെ പേടിയോടെ കാണുന്നവര്‍ക്കെങ്ങനെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാനാകും? ജനങ്ങള്‍ക്ക് അവരിലും അവര്‍ക്ക് ജനങ്ങളിലും വിശ്വാസമില്ലെന്നതിന്റെ തെളിവ് കൂടിയാണിത്. ഇവിടെ ജനപ്രതിനിധികള്‍ ഓര്‍ത്തിരിക്കേണ്ട ഒരു ഭരണാധികാരിയുടെ ചരിത്രമുണ്ട്. ഖലീഫ ഉമര്‍. വിസ്തൃതമായ അറബ് സാമ്രാജ്യത്വത്തിന്റെ കരുത്തനായ ഖലീഫയെ തേടി ഒരു അന്യനാട്ടുകാരന്‍ മദീനയിലെത്തി. മദീനാ നിവാസികളോട് അദ്ദേഹം രാജാവിനെക്കുറിച്ചും രാജകൊട്ടാരത്തെക്കുറിച്ചും അന്വേഷിച്ചു. അപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് രാജാവില്ല. അമീര്‍ മാത്രം. അദ്ദേഹത്തിന് കൊട്ടാരമൊന്നുമില്ല. ആടുകളെയും കൊണ്ട് മലഞ്ചരുവില്‍ പോയിട്ടുണ്ട്.’ ആഗതന്‍ അതുവഴി പോയി നോക്കി. അവിടെയതാ വെറും മണലില്‍ ഈന്തപ്പന വൃക്ഷത്തിന്റെ തണലില്‍ ഒരാള്‍ തന്റെ കൈ തലയണയാക്കി വെച്ച് സുഖമായി ഉറങ്ങുന്നു. അയാള്‍ ഉറങ്ങുന്നയാളെ വിളിച്ചുണര്‍ത്തി ചോദിച്ചു: ‘ഈ ഖലീഫാ ഉമര്‍ എവിടെയെന്നൊന്ന് പറഞ്ഞുതരാമോ?’ അപ്പോള്‍ ഉറക്കില്‍ നിന്നുണര്‍ന്ന് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ തന്നെയാണ് ഖലീഫ ഉമര്‍. എന്താണ് ആവശ്യം? പറയൂ’ വന്നയാള്‍ ആവശ്യം പറഞ്ഞ് അതിശയത്തോടെ തിരിച്ചുപോയി.
അക്കാലത്തെ വലിയ സാമ്രാജ്യങ്ങളായിരുന്ന റോമ, പേര്‍ഷ്യാ സാമ്രാജ്യങ്ങള്‍ പോലും ഭയപ്പെട്ടിരുന്ന ഖലീഫ ഉമറിനെയും തന്റെ നാട് ഭരിക്കുന്ന ആഢംബരപ്രിയനായ ചക്രവര്‍ത്തിയെയും ആ മനുഷ്യന്‍ ഇങ്ങനെ താരതമ്യം ചെയ്തു. ”മുസ്‌ലിംകളുടെ ഖലീഫ വെറും മണലില്‍ സമാധാനത്തോടെ സുഖമായി ഉറങ്ങുന്നു. അദ്ദേഹത്തിനാരെയും ഭയപ്പെടേണ്ടതില്ല. എന്റെ നാട്ടിലെ ചക്രവര്‍ത്തിയോ? എല്ലാ സുരക്ഷാ സംവിധാനവുമുണ്ടായിട്ടും ഭീതിയുടെ നിഴലിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അയാള്‍ സ്വന്തം പ്രജകളെ ഭയപ്പെടുന്നു. ഖലീഫ ഉമറാകട്ടെ, നീതിപൂര്‍വം ഭരണം നടത്തുന്നു. അതുകൊണ്ടദ്ദേഹത്തിന് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നു…”


കടപ്പാട്  : സിറാജ്  ഡെയിലി

Monday, February 8, 2010

ലോക ഗുരുവിന്‍റെ ജന്‍മ ദിനത്തിന് സാന്നിദ്ധ്യം നല്‍കിയ റബീഉല്‍ അവ്വല്‍

ലോക ഗുരുവിന്‍റെ ജന്‍മ ദിനത്തിന് സാന്നിദ്ധ്യം നല്‍കിയത് കൊണ്ടാണ്
വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേഷമുയര്‍ത്തുന്നത്.
എങ്ങനെ സന്തോഷിക്കാതിരിക്കും..?
ഹബീബേ.........
സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ഷമായിട്ടാണല്ലോ അവിടന്ന് കടന്ന്
വന്നത്.പിറന്നു വീഴുമ്പോള്‍ കുടുമ്പത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍
അവിടത്തെ പൊന്നുപ്പാക്ക് കഴിഞ്ഞില്ലല്ലോ...?
എങ്കിലും മലക്കുകളുടെ സാന്നിദ്ധ്യത്തില്‍ അനുഗ്രഹീതമായ അങ്ങയുടെ
തിരുപ്പിറവിയില്‍ ലോകം എത്ര അത്ഭുതങ്ങള്‍ക്ക്
സാക്ഷിയായി....അതെ..അത്ഭുതങ്ങള്
ഏറെ കാണിച്ചു അല്ലാഹു സൃഷ്ടികലക്ക്
മുമ്പില്‍ അവിടുത്തെ ജന്മദിനം ആഘോഷിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍
ഞങ്ങള്‍ക്ക് പറഞ്ഞു തന്നു....
സ്നേഹ റസൂലേ...
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്സ്വഭാവവും ശീലമാക്കിയതു
കൊണ്ടാണല്ലോ അറേബ്യന്‍ ജനത "അല്‍ അമീന്‍ " എന്ന് അങ്ങയെ വിളിച്ചത്.ആറ്
വയസ്സായപ്പോഴേക്കും പൊന്നു മോന്റെ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ച വാത്സല്യ
മാതാവ് അബവാഇന്റെ മണ്ണില്‍ നിന്ന് അങ്ങയെ തനിച്ചാക്കി ഇലാഹിങ്കലേക്ക്
പറന്നില്ലേ...പേരമക്കള്‍ ഏറെ ഉണ്ടായിട്ടും തീര്‍ത്തും അനാഥനായ
അങ്ങയോടായിരുന്നല്ലോ വല്യുപ്പാക്ക് കൂടുതല്‍ സ്നേഹവും
താല്‍പര്യവും..എല്ലാം അങ്ങയുടെ പ്രവാജകത്വത്തെ ഉള്ളില്‍ കണ്ടു
കൊണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
സത്യ ദൂതരെ.....

പ്രശ്നങ്ങള്‍ക്ക് പരിഹാര കേന്ദ്രമായി പാവങ്ങള്‍ക്ക് അത്താണിയായി
അനാഥകള്‍ക്കു അഭയമായി മാര്‍ദ്ധിതര്‍ക്ക് രക്ഷകനായി പിരന്നമണ്ണില്‍
കഴിയുമ്പോഴും സംസ്കാര ശൂന്യരായ ജനതയുടെ ശൈലികളില്‍ തങ്ങളുടെ മനസ്സ് ഏറെ
വേദനിച്ചതും ദുരവസ്ഥക്ക് മാറ്റമുണ്ടാവണമെന്നു നാഥനോട്
തേടിയതും ദുശീലങ്ങളില്‍ മനം മടുത്തു ഏകാന്തനായി ജബലുന്നൂറിന്റെ
മുകളില്‍ ഹിറാ ഗുഹയില്‍ കഴിഞ്ഞതും ഞങ്ങള്‍ ഓര്‍ക്കുന്നു
മുത്തു മുത്തു നബിയെ ...

നാല്‍പത് വയസ്സ് തികഞ്ഞപ്പോള്‍ ജിബരീലിന്റെ വരവും വലിയൊരു ദൌത്യം അങ്ങയെ
ഏല്പിച്ചതും ദൌത്യ നിര്‍വഹണത്തിന്റെ പൂര്‍ത്തീകരണത്തിനു സാദ്യമാകുമോ
എന്ന ചിന്തയും തുടര്‍ന്ന്‍ പുതപ്പിട്ടു മൂടി ഏകാഗ്രതയും ആത്മവിശ്വാസവും
നേടിയെടുത്തതും എല്ലാം ചരിത്രങ്ങള്‍...
അവിടെയും അങ്ങേക്ക് സാന്ത്വനത്തിന്റെയും ധൈര്യത്തിന്റെയും വാക്കുകളുമായി
കടന്ന് വന്ന ഖദീജാ ബീവി ( ) യെ ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല...
യാ റസൂലല്ലാഹ് ......
നേര്മാര്‍ഗ്ഗത്തിലെക്ക് ക്ഷണിക്കാനായി കുടുംബത്തെ സ്വഫ കുന്നിന്റെ
താഴ്വരയില്‍ വിളിച്ച് ചേര്‍ത്തപ്പോള്‍ എത്ര സന്തോഷത്തോടെയായിരുന്നു
അവരൊക്കെ വന്ന് ചേര്‍ന്നത്...!
ജീവിതത്തില്‍ ഒരിക്കല്‍ പോലും കള്ളം പറയാത്ത നാവു കൊണ്ട് "അല്ലാഹുവിനെ
മാത്രം ആരാധിക്കുക.അവന്റെ ദൂതനായ എന്നെ അന്ഗീകരിക്കുക" എന്ന പ്രഖ്യാപനം
നടത്തിയപ്പോള്‍ ......മുഹമ്മദ്‌ ..നിനക്ക് നാശം ..ഇതിനാണോ ഞങ്ങളെ
വിളിച്ച് കൂട്ടിയത് ..? എന്ന് ചോദിച്ച പിതൃ സഹോദരന്‍ അബൂലഹബിനു റബ്ബ്
സര്‍വ്വ നാശവും വരുത്തിയില്ലേ..
യാ സയ്യിദനാ .....
തുടര്‍ന്നങ്ങോട്ട് പ്രബോധന വീഥിയില്‍ അങ്ങ് സഹിച്ച ത്യാഗങ്ങള്‍ക്ക്
കയ്യും കണക്കുമില്ല.
അമ്മാവന്മാരില്‍ നിന്ന്‍ സഹായം പ്രതീക്ഷിച് ത്വായിഫിലേക്ക് പോയ അങ്ങയെ
നാട്ടിലെ തെരുവ് പിള്ളാരെ കൊണ്ട് കല്ലെരിയിച്ചും കൂവി വിളിപ്പിച്ചും
ബുദ്ധിമുട്ടിച്ചിട്ടും ..അവരെ നശിപ്പിക്കാനായി ജിബ്‌രീല്‍
വന്നപ്പോഴും.."പാടില്ല ജിബ്‌രീല്‍ ..അവര്‍ നന്നാവട്ടെ..എന്നാശിച്ച
അങ്ങയുടെ വിശാല മനസ്സ് മറ്റൊരാളിലും ഞങ്ങള്‍ക്ക് കാണാന്‍ ആവില്ല ഹബീബേ...
അംഗുലീ പരിമിതമായ ശിഷ്യരെയും കൂട്ടി ദാറുല്‍ അറ്ഖമില്‍കഴിച്ചു കൂട്ടിയ
നാളുകള്‍ എങ്ങിനെയാണ് അങ്ങയെ സ്നേഹിക്കുന്നവര്‍ മറക്കുക..?!
യാ ഹബീബല്ലാഹ് ........
പിറന്ന നാടും വീടും വിട്ട് ഇലാഹിന്റെ കല്പന പ്രകാരം അനിവാര്യമായ പാലായനം
(ഹിജ്റ )നടത്തിയ അങ്ങയെ പിന്തുടര്‍ന്ന ശത്രുക്കള്‍ ...അവര്‍ എത്ര
ക്രൂരര്‍ ...മനസ്സ് വരവിച്ച സംഗത്തില്‍ നിന്നും മറ തേടി അങ്ങും സന്തത
സഹചാരി സിദ്ദീഖും ( ) കയറി ഇരുന്ന സൌര്‍ ഗുഹ എത്ര പരിശുദ്ദമാണ്.
അന്ടകന്മാരുടെ ശ്രദ്ദ തെറ്റിക്കാന്‍ വേണ്ടി ഗുഹാ മുഖത്തു അടയിരുന്ന
മാടപ്രാവും തന്നാല്‍ ആവും വിധം അങ്ങയുടെ രക്ഷക്കായി വല നെയ്ത ചിലന്തിയും
വരെ എന്നും സ്മരിക്കപ്പെടുന്നു. മല മടക്കുകളും മണല്‍ പരപ്പുകളും താണ്ടി
സനിയ്യതുല്‍ വിദാഇലൂടെ യെസരിബിലേക്ക് കടന്ന് ചെന്ന അങ്ങയെ വരവേറ്റു പാടിയ
ത്വാലഅല്‍ ബദര്.. ഇന്നും അവിടെത്തെ നെഞ്ചേറ്റിയ വിശ്വാസികളുടെ
ചുണ്ടുകളില്‍ തത്തിക്കളിക്കുകയാണ്.ശേഷമുള്ള പത്ത് വര്‍ഷത്തെ ജീവിതം എത്ര
മധുരതരമായിരുന്നു.അകന്നു നിന്ന മനസ്സുകളെ കോര്‍ത്തിനക്കിയും അരുതായ്മയുടെ
തീരത്ത്‌ കഴിഞ്ഞിരുന്നവരെ നന്മയുടെ തീരത്തേക്ക് കൈ പിടിച്ച് കൊണ്ട്
വന്നും അഗതികള്‍ക്കും അശരണര്‍ക്കും സാന്ത്വന സ്പര്‍ശമായി മാറിയും കഴിഞ്ഞു
കൂടിയ ചരിത്രങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ മനസ്സ്
ആവെഷത്തിമാര്‍പ്പിലാവുകയാണ്.
കാരുണ്യ പ്രവാചകരെ....
ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍
നിന്നും വന്ന എത്ര എത്ര പട്ടിണിപ്പാവങ്ങള്‍ ..അവരുടെ സ്തിഥിയോര്‍ത്തു
വേദനിച്ച അങ്ങയുടെ മനസ്സറിഞ്ഞ പ്രിയപ്പെട്ട സ്വഹാബാക്കള്‍ അഗതികള്‍ക്ക്
വേണ്ടി ആവുന്നതെല്ലാം ചെയ്തു കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് റബ്ബിനെ
സ്തുദിച്ച അങ്ങയുടെ വീട്ടില്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയിരുന്നു
എന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്...
ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ അങ്ങയുടെ ജീവിതത്തിലെ വിനയത്തിന്റെ
പാഠങ്ങള്‍ ഞങ്ങള്‍ മറന്നിട്ടില്ല നബിയേ...
ഭക്ഷണം കിട്ടാതെ കരയുന്ന ഒട്ടകത്തിന്റെ അവകാശത്തിനു വേണ്ടി ശബ്ദിച്ചതും
....ഉറുമ്പ്‌ കൂട്ടത്തെ കരിച്ചു കൊന്ന ശിഷ്യരോട് കോപിച്ചും
.........പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ച് കൊണ്ടുവന്നയാലെ ശകാരിച്ചു അവയ്ക്ക്
മോചനം നല്‍കിയും......... മുണ്ടില്‍ കിടന്നുറങ്ങിയ കുരിഞ്ഞിപ്പൂച്ചയുടെ
ഉറക്കുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്തു നടന്നകന്നതും...അങ്ങനെ
വിശാലമായ അങ്ങയുടെ കാരുണ്യത്തിന്‌ പാത്രമായ എത്ര ജീവജാലങ്ങള്‍
...അങ്ങയുടെ തിരു ശരീരം സ്പര്‍ശിക്കാന്‍ അവസരം നഷ്ടപ്പെട്ടത് കാരണം
തേങ്ങിക്കരഞ്ഞ ഈത്തപ്പനത്തടിയുടെ മിമ്പറിന്റെ തിരിച്ചറിവുപോലും അങ്ങയുടെ
സമുദായത്തിലെ ചിലര്‍ക്ക് ഇന്ന്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്...
പുന്നാര നബിയേ...
വിശുദ്ദ ആദര്‍ശത്തിന്റെ നിലനില്പ്പിന്നു വേണ്ടി ബദര്‍,ഉഹദ്,തുടങ്ങി എത്ര
രണഭൂമിയില്‍ അവിടത്തെ ശിഷ്യര്‍ രക്തം ചിന്തി.ഉഹദ് പോര്‍ക്കളത്തില്‍
വെച്ച് മുന്‍പല്ല് പൊട്ടിയും തലയില്‍ മുറിവേറ്റു രക്തം ഒഴുകുകയും
ചെയ്തപ്പോള്‍ ഓടി വന്ന് സുശ്രൂഷിച്ച പൊന്നുമോള്‍ ഫാത്വിമ ( ) യെ ഞങ്ങള്‍
എങ്ങിനെ മറക്കും ...?
രണഭൂമിയില്‍ പോലും ശത്രുക്കളോടു കാരുണ്യത്തോടെ മാത്രം പെരുമാറിയ അങ്ങയുടെ
ചരിത്രത്തിലേക്ക് ബുഷുമാരും ശാരോനുമാരുമൊക്കെ കണ്ണ് തുറന്നെങ്കില്‍
എന്നാശിച്ചു പോവുകയാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവിടുത്തെ
വ്യക്തിത്വത്തെ കളങ്കപ്പെടുത്താന്‍ തുനിഞ്ഞു കൊണ്ടിരിക്കുന്ന
പടിഞ്ഞാറിന്റെ കടന്നുകയറ്റം അങ്ങയുടെ മുഹിബ്ബങ്ങള്‍ ആയ ഞങ്ങള്‍ ഒരിക്കലും
മറക്കില്ല..
ഹബീബായ മലരേ...

മദീനയിലെ അനുകൂലമായ അന്തരീക്ഷത്തില്‍ നിന്നും പടര്‍ന്നു പന്തലിച്ച
വിശുദ്ധ മതവും അതുമൂലമുണ്ടായ ലക്ഷക്കണക്കിന്‌ അനുയായികളെയും കൊണ്ട് മക്ക
ഫതഹിന്റെ അന്ന് എല്ലാം ജയിച്ചടക്കിയ അങ്ങയുടെ മുമ്പില്‍ അങ്ങയെ നേരത്തെ
ആട്ടിയോടിച്ചവരും മാര്‍ദ്ധിച്ചവരുമൊക്കെ പേടിച്ചരണ്ട് പ്രതികാരം കാത്ത്
കഴിയുമ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ട് " ഇന്ന് നിങ്ങള്ക്ക് മേല്‍ പ്രതികാര
നടപടി ഒന്നുമില്ല" എന്ന് പറഞ്ഞ അങ്ങയുടെ വിശാല മനസ്സ് മറ്റാര്‍ക്കുമില്ല
തീര്‍ച്ചയാണ്.
പുണ്യ നബിയേ..


ഇരുപത്തിമൂന്ന് വര്‍ഷത്തെ ജീവിതം കൊണ്ട് നിഷ്കപടകരും നിഷ്കളങ്കരുമായ
വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ചു കൊണ്ട് അവരുടെ മുമ്പില്‍ വെച്ച്
തിരിച്ചുപോക്കിന്റെ സൂചന നല്‍കിയപ്പോള്‍ ...സങ്കടം കൊണ്ട് അവരുടെ
കണ്ണുകള്‍ നിറയുമ്പോള്‍ ഉത്തമ സമൂഹത്തെ കണ്കുളിര്‍ക്കെ കണ്ട അങ്ങ് എത്ര
സന്തോഷിച്ചിരിക്കണം ..
ഹബീബേ...
ജനിച്ചത്‌- കൊണ്ട് മരണം അങ്ങേക്കും നിര്‍ബന്ധമായി അല്ലെ..പക്ഷെ , രംഗം
പറയാനും കേള്‍ക്കാനും എഴുതാനും അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക് വിഷമമാണ്.
അസ്റാഈല്‍ ( )അവിടുത്തെ ആത്മാവിനെ എത്ര മൃദുലമായിട്ടയിരിന്നു പിടിച്ചെടുത്തത് ...
മരണ വട്ടത്തിലും ഞങ്ങള്‍ക്ക് വേണ്ടി മനസ്സ് വേദനിച്ച അങ്ങയോട്
ഞങ്ങള്‍ക്ക് എത്ര കടപ്പാടുണ്ട് ..?
പൌര്‍ണ്ണമിയെ വെല്ലുന്ന സുന്ദര മുഖം കാണാന്‍ ഞങ്ങള്‍ക്ക്
ഭാഗ്യമുണ്ടായില്ല.അത് കണ്ടവരാരും സന്നിധിയില്‍ നിന്ന് പോകാന്‍
കൂട്ടാക്കിയതുമില്ല.എന്നാലും സ്വപ്ന ദര്‍ശനത്തിലൂടെ എത്ര
മഹത്തുക്കള്‍ക്ക്‌ ഭാഗ്യം ലഭിച്ചിട്ടുണ്ട്.ഞങ്ങള്‍ ചൊല്ലുന്ന
സ്വലാത്തുകളും കീര്‍ത്തനങ്ങലുമൊക്കെ അതിന് നിമിത്തമാകട്ടെ എന്ന് ഞങ്ങള്‍
ആശിക്കുകയാണ്.
ഷഫീഉല്‍ വറാ....
നാളെ ഹഷറിന്റെ വേളയില്‍ മറ്റുള്ള അമ്പിയാക്കളൊക്കെ കൈ മലര്‍ത്തുമ്പോള്‍
ഹൌളുല്‍ കൌസര്‍നല്‍കുന്ന ശഫാഅത്തിനായി
റബ്ബിങ്കല്‍ സുജൂദില്‍ വീഴുന്ന അങ്ങയുടെ സ്നേഹവും പൊരുത്തവും മാത്രമാണ്
ഞങ്ങള്‍ അഭിലഷിക്കുന്നത്.അതിനായി ഞങ്ങള്‍ തലമുറകളിലേക്ക് മദ്ഹിന്റെ
വരികളും കീര്‍ത്തനങ്ങളും പകര്‍ന്നു കൊടുക്കും.അതിനെ പുത്തനായി
കാണുന്നവരോട് എന്നുമെന്നും ഞങ്ങള്‍ വൈരം പുലര്‍ത്തും.അവിടത്തെ മദ്ഹിലായി
ഞങ്ങളുടെ രാപ്പലുകള്‍
സജീവമാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.ഹബീബേ.. പുണ്യ ശഫാഅത്തും ഹൌളുല്‍
കൌസറും ഞങ്ങള്‍ക്ക് നല്‍കേണമേ...ആമീന്‍


പുണ്യ റബീഅ്‌ സമാഗതമാവുന്നു.. അന്ത്യപ്രവാചകരുടെ ആഗമനംകൊണ്ട്‌ ധന്യമായ
ദിനങ്ങള്‍ക്ക്‌ സ്വാഗതം.. വിശ്വവിമോചനത്തിന്‌ വിജ്ഞാന വജസ്സുകള്‍
വിരിയിച്ച തിരുദൂതര്‍ ആത്മാവിന്റെ വിജയത്തിനായാണ്‌ ഭൂജാതനായത്‌.
അന്ധകാരത്തിന്റെ ദുര്‍മേദസ്സുകളോടുപൊരുതി നിത്യശാന്തിയുടെവഴിയിലേക്ക്‌
ജനതയെ വഴിനടത്തിയ പുണ്യപ്രവാചകര്‍ ലോകാന്ത്യം വരെയുള്ള സമൂഹത്തിന്‌
നേര്‍മാര്‍ഗ്ഗം വരച്ചുവച്ചാണ്‌ റൗളാശരീഫില്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌.
വിശ്വാസി സാഗരത്തിന്‌ ആത്മാനന്തവും സത്വര വിജയവും കരഗതമാക്കാന്‍
നിധാനമാണ്‌ ഹബീബിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തല്‍. സ്‌നേഹ മസ്രണമായ
അവിടുത്തെ ജീവിതം പകര്‍ത്തുന്നതോടൊപ്പം പ്രവാചക വിരോധികളെ
പ്രതിരോധിക്കാനും നന്മയുടെ പക്ഷംചേര്‍ന്ന്‌ പൊരുതാനും അവസരം
ഉപയോഗപ്പെടുത്തുക.

Tuesday, January 6, 2009

പുതുവല്‍സര അസമസകള്‍

Monday, January 5, 2009

PUTHUVARSHAM

asankakal niranja puthiya varshathilek

Monday, November 17, 2008

ബലിപെരുന്നാള്‍ ആശംസകള്‍

ബലിപെരുന്നാള്‍ ആശംസകള്‍